ന്യൂദല്‍ഹി: അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഒക്ടോബര്‍ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്‍ 2025 നെതിരായാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.പരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്രം കൊണ്ടു വന്ന വഖഫ് ഭേദഗതി ബില്‍ 2025 നെ ശക്തമായി എതിര്‍ക്കുകയാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ