എ.പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.




 കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ.പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

കെ.കെ.രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെ ക്രട്ടറിയായി പോയ ഒഴിവിലേക്കാണ് നിയമനം. നിലവിൽ പ്രദീപ് കുമാർ സിപിഎം സംസ്ഥാന സംസ്ഥാന സമിതിയംഗമാണ്.

സർക്കാരിൻ്റെ കാലാവധി തീരാൻ ഒരുവർഷം മാത്രമുള്ളതിനാൽ പ്രൈവറ്റ് സെക്രട്ടറി പാർട്ടി യിൽനിന്ന് വേണോ ഉദ്യോഗസ്ഥർ മതിയോ എന്നതരത്തിൽ ചർച്ച നടന്നിരുന്നു. അവസാനവ ർഷം നിർണായകമായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാഗ്രതയോടെ നയിക്കാൻ രാഷ്ട്രീയപശ്ചാത്തലമുള്ളയാൾ വരുന്നതാണ് ഉചിതമെന്ന നേതാക്കളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് പാർട്ടി മുൻ എംഎൽഎയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

1964ൽ ഗോപാലകൃഷ്‌ണക്കുറിപ്പിന്റെയും കമ ലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്ര ദീപ് കുമാറിന്റെ ജനനം. എസ്എഫ്ഐയിലൂ ടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. എ സ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ട റിയുമായിരുന്നു.

ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി യായിരുന്നു. മൂന്നു തവണ എംഎൽഎയായി. കോഴിക്കോട് നോർത്തിൽനിന്നു തുടർച്ചയാ യി രണ്ടു തവണ നിയമസഭയിലെത്തി.