പുള്ളിമാനെ വേട്ടയാടി കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി.



 പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ബത്തേരി ഇരുളം ഫോറസ്ററ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത OR4/25 നമ്പർ കേസിലെ പ്രതി അരുൺ കുമാർ വി. എസ്.വയസ് 39, വല്ലനാട് വീട്, ചൂതുപാറ    ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാർ മുമ്പാകെ  കീഴടങ്ങി.

23-07 2025 ന് വാകേരീ മണ്ണുണ്ടി വനത്തിൽ വെച്ച് പുള്ളി മാനിനെ വേട്ടയാടിയ കേസിൽ രണ്ടാം പ്രതി ആയ അരുൺ കുമാർ  ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഈ കേസിൽ സംഭവ ദിവസം പ്രദീപൻ, വാകേരി എന്നയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയരുന്നു. 

പ്രതി സൗത്ത് വയനാട് ഡി. എഫ്. ഒ. ആഷിക്ക് അലി  മുമ്പാകെ നൽകിയ കുറ്റസമ്മത മൊഴിയെ തുടർന്ന് ഇരുളും ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേ ഡ് കെ പി അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി ബത്തേരി ജുഡീഷൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതി 2 മുമ്പാകെ ഹാജരാക്കി.  പ്രതിയെ  കോടതി റിമാൻഡ്  ചെയ്തു.