താമരശ്ശേരിയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂരമ‍ര്‍ദനം; അര്‍ധരാത്രി വീട്ടില്‍ നിന്ന് ഭയന്നോടി ഭാര്യയും കുഞ്ഞും.



താമരശ്ശേരിയില്‍ ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനത്തില്‍ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി.

ഭ‍‍ർത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്. താമരശ്ശേരി അമ്ബായത്തോട് പനംതോട്ടത്തില്‍ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര ആക്രമങ്ങള്‍ക്ക് ഇരയായത്. 

തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നാതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് സംഭവം. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയില്‍ കുത്തിപ്പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ദമ്ബതികളുടെ കുഞ്ഞിനേയും ഇയാള്‍ ആക്രമിച്ചു. ഇതില്‍ ഭയന്ന് നസ്ജയും കുഞ്ഞും വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 

ക്രൂരമായി മർദനത്തിനിരയായ നസ്ജയെ നാട്ടുകാർ കണ്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന് മുൻപും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്ന് നസ്ജ പൊലീസിന് മൊഴി നല്‍കി.