ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ഭർത്താവ് കടുത്ത വൈകൃതങ്ങൾക്ക് അടിമ. നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങൾ സഹിതം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിപഞ്ചിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഇയാൾ കിടപ്പറയിൽ ഉൾപ്പെടെ ക്രൂരത കാണിച്ചിരുന്നതായി മുമ്പ് വിപഞ്ചിക തന്റെ ഡയറിക്കുറിപ്പിൽ ആരോപിച്ചിരുന്നു.
കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് വിപഞ്ചികയ്ക്ക് ഭർത്താവ് നിധീഷ് അയാളുടെ മാതാപിതാക്കൾ സഹോദരി എന്നിവരിൽ നിന്ന് നേരിടേണ്ടി വന്നത്. ഭാര്യയായ താൻ ഉള്ളപ്പോൾ പോലും മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയിരുന്നുവെന്നും അവരുടെ ഭർത്താവ് ഫോണിൽ വിളിച്ച് പ്രശ്നങ്ങളുണ്ടാക്കിയെന്നും നേരത്തെ വിപഞ്ചിക ആരോപിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും ഭാര്യയേയും സ്നേഹിക്കാൻ തയ്യാറാകാതിരുന്ന നിധീഷ് കുട്ടിയുടെ ചോറൂണ് ചടങ്ങിന് പോലും പങ്കെടുത്തിരുന്നില്ല.
കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയന്ന് ചോദിച്ചാൽ ഫ്ളാറ്റ് വാങ്ങിയല്ലോയെന്നാണ് ഇയാൾ മറുപടിയെന്ന് വിപഞ്ചിക വീട്ടുകാർക്ക് അയച്ച ഒരു ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള കുട്ടിക്ക് ഫ്ളാറ്റാണോ ആവശ്യം എന്ന് ചോദിച്ചിട്ടുണ്ടെന്നും വിപഞ്ചിക പറയുന്നു. ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ല എന്നും വിപഞ്ചിക ആരോപണം ഉന്നയിച്ചിരുന്നു.
കോട്ടയം നാൽക്കവല സ്വദേശി നിതീഷിന്റെ ഭാര്യ കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയൻ്റെയും ഷൈലജയുടെയും ഏകമകൾ വിപഞ്ചികയും (32) ഒന്നേകാൽ വയസുള്ല മകൾ വൈഭവിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ സമയം രാത്രി പത്തോടെയാണ് ഇരുവരെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്. ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനിയറായ നിതീഷും കുറച്ചുകാലമായി പിണക്കത്തിലായിരുന്നു.
ഇരുവരും വെവ്വേറെ സ്ഥലത്താണ് താമസിച്ചിരുന്നത്. രാത്രി കൂട്ടുകിടക്കാനെത്തുന്ന ജോലിക്കാരി ചൊവ്വാഴ്ച രാത്രിയെത്തി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ നിതീഷും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്ന് പറയുന്നെങ്കിലും വിശ്വസനീയമല്ലെന്നാണ് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഷാർജയിലെ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ