വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു.



ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഭർത്താവ് നിധീഷ്, ഭർതൃസ ഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെ യാണ് കുണ്ടറ പോലീസ് കേസെടുത്തത്.

വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനും സ്ത്രീധനപീഡനത്തിനുമാണ് കേസെടുത്തത്. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ വിവാഹം കഴിഞ്ഞ നാൾ മുതൽ മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.

കേസിൽ ഷൈലജയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരു ന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേ ഹം നാട്ടിലെത്തിച്ചാൽ റീ പോസ്റ്റ്മോർട്ടം വേ ണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയായിരുന്നു കൊ ല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെ യും അൽ നഹ്‌ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയ ലിംഗ് ക്ലർക്കാണ് വിപഞ്ചിക. ദുബായിൽ ത എന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരു ന്നുവെന്നാണ് വിവരം.