വണ്ടൂരിൽ ബസിന് മുകളില്‍ കൂറ്റൻ ആല്‍മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടില്‍ ശ്രീമാനിവാസില്‍ കെ അതുല്‍ ദേവാണ് (19) മരിച്ചത്.
ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണം സംഭവിച്ചത്. മൂർക്കനാട് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു അതുല്‍ ദേവ്. ഐടിഐയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് സംസ്ഥാന പാതയിൽ വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോട് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് കൂറ്റൻ ആല്‍മരം വീഴുകയായിരുന്നു.
ബസിന്റെ പിൻവശത്ത് മുകള്‍ഭാഗം തകർന്ന് സീറ്റിനിടയില്‍ കുടുങ്ങിയ അതുല്‍ ദേവിനെ അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍.
തെക്കുംപാടം കുറുങ്കാട്ടില്‍ മുരളിയുടെയും താരയുടെയും മകനാണ് അതുല്‍ ദേവ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ