ഇടുക്കിയിൽ 65 കാരനെ കൊലപ്പെ ടുത്തിയത് മകൻ; പ്രകോപനമായത് ബൈക്കിന്റെ സിസി അടക്കാൻ 1,500 രൂപ നൽകാതിരുന്നത്


ഇടുക്കി വണ്ടിപ്പെരിയാർ കന്നിമാർ ചോലയി ൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയി ൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കന്നിമാർ ചോല പുതുപ്പറമ്പിൽ മോഹനനാണ് (65) മരിച്ചത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ മകൻ വിഷ്ണു (26) വിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

ബൈക്കിന്റെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച‌ ഉച്ചയോടെയായിരുന്നു സംഭവം. മദ്യല ഹരിയിൽ വീട്ടിലെത്തിയ വിഷ്ണു‌ മോഹന നോട് ബൈക്കിൻറെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടു.

ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമാ യി. തർക്കം കൈയാങ്കളിയിലേക്കെത്തിയെങ്കിലും ഈ സമയം മോഹനൻ്റെ ഭാര്യ കുമാരി എ ത്തുകയും ഇരുവരെയും സമാധാനിപ്പിച്ച ശേ ഷം കുളിക്കാനായി പോവുകയും ചെയ്തു.

കുമാരി മടങ്ങിയെത്തിയപ്പോൾ മോഹനൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു. വഴക്കിനിടയിൽ മോഹനൻ വീണുപോയെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു വിഷ്‌ണു പറഞ്ഞത്.

കുമാരി ഉടൻ മകളെയും ഭർത്താവിനെയും വി ളിച്ചു വരുത്തി മോഹനനെ ആശുപത്രിയിലെ ത്തിക്കാൻ ശ്രമിച്ചെങ്കിലും വിഷ്നു തടഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ നാട്ടുകാർ മോഹ നനെ കിടത്തിയിരുന്ന കട്ടിലിനു താഴെ രക്തം തളം കെട്ടിക്കിടക്കുന്നതും ഇത് തുണികൊണ്ട് മൂടിയിരിക്കുന്നതും കണ്ടു.

ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവ രം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് അടിയേറ്റതായി വ്യക്തമായതോടെ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതോടെയാണ് കൊലപാത ക വിവരം പുറത്തുവരുന്നത്.

തർക്കത്തിനിടെ വീടിനുള്ളിലെ കോൺക്രീറ്റ് സ്ലാബിൽ അച്ഛന്റെ തല നാലുതവണ ഇടിച്ചു വെന്ന് വിഷ്ണു വെളിപ്പെടുത്തി. തുടർന്ന് ഇ യാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഡി. സുവർണ കുമാറിൻ്റെ നേതൃത്വത്തിലായിരു ന്നു അന്വേഷണം. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.