ഉത്സവാഘോഷങ്ങൾക്കും മറ്റു ഘോഷയാത്രയ്ക്കുമിടയിൽ ആന ഇടഞ്ഞ് ആക്രമണം നടത്തിയാൽ ഉടമസ്ഥനും പാപ്പാൻമാർക്കുമാണ് പൂർണ ഉത്തരവാദിത്വമെന്ന് ഹൈക്കോടതി. 2008ൽ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയിൽ ‘ബാസ്റ്റിൻ വിനയശങ്കർ’ എന്ന ആനയുടെ അക്രമണത്തിൽ മരിച്ച വിൻസെന്റിന്റെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ 10,93,000 രൂപ നഷ്ടപരിഹാരം നൽകാനും ജസ്റ്റിസ് സി പ്രദീപ്കുമാർ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ഒരുമാസത്തിലേറെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് വിൻസന്റ് മരിച്ചത്. ആനയുടെ ഉടമ, പാപ്പാൻമാർ, ക്ഷേത്ര മാനേജ്മെന്റ് എന്നിവരെ പ്രതികളാക്കി വിൻസെന്റിന്റെ കുടുംബം 33,72,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ