ബത്തേരി നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ അച്ഛനും മകനും, പോലീസ് ജീപ്പടക്കം 5 വാഹനങ്ങൾ അടിച്ചുതകർത്തു.


നമ്പിക്കൊല്ലി അമ്പലപ്പടി സ്വദേശി കീറ്റപ്പള്ളി സണ്ണിയും മകൻ ജോമോനുമാണ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ലഹരിയുടെ ഉന്മാദത്തിൽ ഇവർ ആക്രമണം സൃഷ്ടിക്കുകയായിരുന്നു. സ്വകാര്യ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിച്ചു തകർത്തു. തുടർന്ന് വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ നൂൽപ്പുഴ പോലീസിന് നേരെയും ആക്രമണം തുടർന്നു. ചുറ്റികകൊണ്ട് പോലീസ് വാഹനത്തിന്റെ ചില്ലു അടിച്ച തകർത്തു.

പോലീസുകാർക്ക് നേരെ ഇവർ അരിവാള് വീശി, ഇതിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരലിനും പരിക്കേറ്റു.