സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായി പ്ര തികരിച്ച് പാക്കിസ്ഥാൻ. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന് മ റക്കരുതെന്നും പറഞ്ഞു.
കാഷ്‌മീരിൽ 29 പേർ കൊല്ലപ്പെട്ട സംഭവത്തി ൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേ ണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്ര വർത്തിക്കാൻ തയാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാൻ സഹകരിക്കാൻ തയാറാണെന്നും ബ്രിട്ടിഷ് ചാനലായ കൈ ന്യൂസി നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറ ഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ല ഷ്കറെ തയിബയുമായി ബന്ധമുള്ള ഭീകരസം ഘടനയാണെന്ന ആരോപണം അസിഫ്നിഷേധിച്ചു. 'ലഷ്കറെ തയിബ പാക്കിസ്ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും ?'- അസിഫ് ചോദിച്ചു.
ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചരിത്രം പാക്കിസ്ഥാനുണ്ടെന്നും ക്വാജ അസിഫ് സമ്മതിച്ചു. പാശ്ചാത്യരുടെ ഈ വൃത്തികെട്ട ജോലി ചെയ്തതതിൻ്റെ ദുരിതം പാക്കിസ്ഥാൻ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയെ പിന്തുണയ്ക്കുന്ന പാക്ക് നയം അ വതാരക ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭീകരസം ഘടനകളെ പോറ്റിവളർത്തിയത് പാശ്ചാത്യർക്കുവേണ്ടിയാണെന്നു പ്രതിരോധമന്ത്രി പറഞ്ഞത് 'നോക്കൂ, ഞങ്ങൾ ഈ ചീത്തജോലി യുഎസിനുവേണ്ടി 3 ദശകത്തോളമായി ചെ യ്തുകൊണ്ടിരിക്കുന്നു. ബ്രിട്ടനടക്കം പാശ്ചാ ത്യർക്കും വേണ്ടിയാണത്. തെറ്റുതന്നെ. അതി ൻ്റെ ദുരിതം ഞങ്ങൾ അനുഭവിക്കുകയും ചെ യ്‌തു'- അസിഫ് പറഞ്ഞു.
അതേസമയം, ജമ്മുകാഷ്‌മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്‌സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്.
കഴിഞ്ഞ ദിവസം പഹൽഗാമിലെ ഭീകരാക്രമ ണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ വീടുകൾ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ