വളർത്തച്ഛന്റെ സ്നേഹം കുറയുമെ ന്ന തോന്നലിൽ ക്രൂരത; കണ്ണൂരിലെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യത് പന്ത്രണ്ടുകാരി


കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായ മുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസുകാരി. മരിച്ച കുഞ്ഞിൻ്റെ അച്ഛന്റെ സഹോദരന്റെ മകളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ തെന്നാണ് പോലീസിന്റെ നിഗമനം.

തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദമ്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിലേക്ക് പോകാനെന്ന വ്യാജേന എണ്ണീറ്റ ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലേക്ക് ഇടുകയായിരുന്നെന്നാണ് പെൺകുട്ടിയു
ടെ മൊഴി. പിന്നീട് ദമ്പതികളെ വിളിച്ച് കുഞ്ഞി
നെ കാണാനില്ലെന്ന്അ റിയിക്കുകയായിരുന്നു.

മാതാപിതാക്കളില്ലാത്ത പെൺകുട്ടി മുത്തുവി ന്റെയും അക്കമ്മലിൻ്റെയും സംരക്ഷണയിലാ ണ്. ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചപ്പോൾ ത ന്നോടുള്ള സ്നേഹം കുറയുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

വാടക ക്വാട്ടേഴ്സിന് സമീപത്തെ കിണറ്റിലാ ണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ ത്. കുട്ടിയെ കാണാനില്ലെന്ന് രാത്രി പോലീസി ന് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാ ണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.