ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തലക്ഷങ്ങൾ ഒരുമിക്കുന്ന തലസ്ഥാനത്ത് പൊ ങ്കാല അർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തി -യി. ക്ഷേത്രപരിസരത്തു നിന്നും പത്ത് കിലോ മീറ്റർ ചുറ്റളവിൽ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകൾകൊണ്ട് നിറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
വൈകീട്ട് 7.45ന് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽ കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കു ത്തിയോട്ടത്തിനുള്ളത്. രാത്രി 11.15ന് മണക്കാട് സ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളി ക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കിയശേഷം പുലർച്ചെ ഒരു മണി ക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ ഈ വ ർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.
ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒ ത്ത് ചേരുന്ന ചടങ്ങെന്ന നിലയിൽ ആറ്റുകാൽ പൊങ്കാല 2009ൽ ഗിന്നസ് ബുക്കിലെത്തിയിരുന്നു. അന്ന് 25 ലക്ഷത്തിൽ കൂടുതൽ സ്ത്രീകളാ എത്തിയത്. ഇത്തവണ ആ റെക്കോഡ് തക ർക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ