691 കുടുംബങ്ങൾക്ക് 15000 രൂപ വീതം സഹായം,വയനാടിന്റെ കണ്ണീരൊപ്പാന്‍ മുസ്‌ലിം ലീഗ്

വയനാടിന്റെ കണ്ണീരൊപ്പാന്‍’ എന്ന പേരില്‍ മുസ്‌ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തിൽ 27 കോടി രൂപ സമാഹരിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ ഫണ്ട് സമാഹരണം തുടരും. 27 കോടി രൂപ സമാഹരിച്ചു.

പല ഘട്ടങ്ങളിലായി സഹായം എത്തിച്ചു നൽകി. അടിയന്തര സഹായം വെള്ളിയാഴ്ച വിതരണം ചെയ്യും. 691 കുടുംബങ്ങൾക്ക് 15,000 നൽകും. 

👉വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും തകർന്ന 40 പേർക്ക് അരലക്ഷം,

👉ജീപ്പ് തകർന്ന 4 പേർക്ക് ടാക്സി ജീപ്പ്,

👉ഓട്ടോറിക്ഷ തകർന്ന 3 പേർക്ക് ഓട്ടോറിക്ഷകൾ,

👉വിദ്യാഭ്യാസത്തിന് സഹായം,

👉100 കുടുംബങ്ങൾക്ക് 1000 സ്ക്വയർ ഫീറ്റ് വീടുകൾ വച്ച് നൽകും. 8 സെൻ്റ് ഭൂമിയിലാണ് വീട് വച്ച് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ധനശേഖരണത്തിനായി ആപ്ലിക്കേഷന്‍ പുറത്തിറക്കിയാണ് ധനശേഖരണം. പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് നല്‍കിയത്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മനസ് വേദനിപ്പിക്കുന്നതാണ്. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിക്കും. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്.

ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്ലിം ലീഗിന്റെ പദ്ധതിക്ക് കീഴില്‍ വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. അതിനാല്‍ എല്ലാവരും ഈ പദ്ധതിക്കൊപ്പം നല്‍ക്കണം,’ സാദിഖലി തങ്ങള്‍ പറഞ്ഞു.